ഫാത്തിമ രഹ്ന (VII.D ) |
മുകളിലത്തെ വെളളപുതപ്പ് തണുപ്പിനായ് വഴി മാറി. പ്രകാശിക്കുന്ന മാമൻ ഇലകളിലൂടെ ഒളി കണ്ണിട്ടു. ഇരുണ്ട ഭൂമിയിലേക്ക് കൃത്രിമ പുഞ്ചിരിയും വരുത്തിക്കൊണ്ട് അത് കണ്ണിനൊപ്പമുളള സഞ്ചാരം തുടങ്ങി. നിലം പതിച്ച മഴവെളളത്തിലും ഇരുണ്ട പുതപ്പിലും ഒരേ സമയം മാമനെ കാണുന്നതെന്തു കൊണ്ട്? അനുവാദം ചോദിക്കാതെ അയാളുടെ മനസ്സിലേക്ക് ചോദ്യം കടന്നുചെന്നു. നിലം പതിക്കാതെ അമ്പിളി എങ്ങനെയാണ് മുകളിൽ നിൽക്കുത്? മഴ പെയ്യുമ്പോൾ എന്തു കൊണ്ടത് മഴക്കൊപ്പം നിലം പതിക്കുന്നില്ല?ചോദ്യം അയാളോട് മത്സരിച്ചു. ചോദ്യങ്ങളും സംശയങ്ങളും അയാൾക്കൊരു ഹരമാണ്. പലപ്പോഴും അയാൾ ചോദ്യങ്ങളോട് തോറ്റു പിൻമാറാറുണ്ട്. ജീവിതത്തോട് മത്സരിച്ചു തോറ്റയാൾ പിന്നെ എങ്ങനെ ചോദ്യത്തോട് തോൽക്കാതിരിക്കും! എല്ലാവരും ഉപേക്ഷിച്ചു പോയ അയാൾക്ക് ബന്ധമെന്നും സ്വന്തമെന്നും പറയാൻ ബാക്കി കിടക്കുന്നത് കുറെ സംശയങ്ങളും ചോദ്യങ്ങളും മാത്രം.